പല്ലിനുമുണ്ട് പക്ഷം: ജോസഫ് ചാവറ
കൂടുതല്‍ സംസാരിക്കാറ്. എന്നാലും ഞങ്ങള്‍ക്ക് നാണത്തിന്റെ ഉളുപ്പില്ലല്ലോ.
പ്രസംഗമധ്യേ ഉഴവൂര്‍ വിജയന്റെ പല്ലുതെറിച്ചുപോയതാണ് ഇപ്പോഴത്തെ തമാശ. എല്ലാവരെയും പരിഹസിച്ച് കൈയ്യടി വാങ്ങുന്ന വിജയന് പറ്റിയ അക്കിടി ചാനലുകള്‍ വൈറലാക്കിയപ്പോള്‍ വിജയന്റെ മിത്രങ്ങളുവരെ ആര്‍ത്തു ചിരിച്ചു. വിജയന്റെ കൂടി നേതാവായി രുന്ന യശഃശ്ശരീരനായ കുത്തിയതോട് ഭാസിചേട്ടനും ഒരു ഇതുപോ ലൊരു അമളിപറ്റിയതിന്റെ ദൃക്‌സാക്ഷിയാണ് ഞാന്‍.
1992ലെ കേരള നിയമസഭയിലേക്ക് ഏറ്റുമാനൂര്‍ മണ്ഡലത്തി നിന്നും ഇടതുപക്ഷ ജനാധിപത്യമുണി സ്ഥാനാര്‍ത്ഥിയായി വൈക്കം വിശ്വന്‍ മത്സരിക്കുന്നു. ഇതൊരു ഉപതെരഞ്ഞെടുപ്പാണ്. കാരണം 1991 ലെ പൊതു തെരഞ്ഞെടുപ്പിനോടൊപ്പം
നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരു ബാബു ചാഴികാടന്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരു കോണ്‍ഗ്രസ് നേതാവായിരുന്ന രമേശ് ചെന്നിത്തലയോടൊപ്പം തുറന്ന വാഹനത്തില്‍ മണ്ഡലപര്യടനം നടത്തുമ്പോള്‍ വാരിമുട്ടം എന്ന സ്ഥലത്തു വെച്ച് ഇടിമിലേറ്റ് മരിച്ചു. ഇതുകാരണം ഏറ്റുമാനൂര്‍ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരു ബാബു ചാഴികാടന്‍ പാര്‍ലമെന്റ് മണ്ഡലം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരു കോണ്‍ഗ്രസ് നേതാവായിരുന്ന രമേശ് ചെന്നിത്തലയോടൊപ്പം തുറന്ന വാഹനത്തില്‍ മണ്ഡലപര്യടനം നടത്തുമ്പോള്‍ വാരിമുട്ടം എന്ന സ്ഥലത്തു വെച്ച് ഇടിമിലേറ്റ് മരിച്ചു. ഇതുകാരണം ഏറ്റുമാനൂര്‍ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് മാറ്റിവെച്ചു.
പിന്നീട് ആറു മാസങ്ങള്‍ക്കു ശേഷം നടന്ന ഉപതെരഞ്ഞെടുപ്പാണ് പശ്ചാത്തലം. വൈക്കം വിശ്വനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ബാബു ചാഴികാടന്റെ സഹോദരന്‍ തോമസ് ചാഴികാടനാണ്. ഉപതെരഞ്ഞെടുപ്പ്
ഇരുമുണികള്‍ക്കും അഭിമാനപ്രശ്‌നമാണ്. അന്നത്തെ കേരളത്തിന്റെ മുഖ്യ മന്ത്രിയായിരുന്ന കെ. കരുണാകരന്‍, ഏ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കെ. എം. മാണി, ഇ.എം.എസ്, ഇ. കെ. നായനാര്‍, എം. പി. വീരേന്ദ്രകുമാര്‍, പിണറായി വിജയന്‍
തുടങ്ങി കേന്ദ്രനേതാക്കാര്‍വരെ ഏറ്റുമാനൂരിന്റെ വിവിധ പഞ്ചായത്ത് ഇടവഴികളിലൂടെ തെക്കും വടക്കും ഓടുകയാണ്; ഓരോ വോട്ടും നിര്‍ണായകമാണല്ലോ.
ഇരുമുണികള്‍ക്കും അഭിമാനപ്രശ്‌നമാണ്. അന്നത്തെ കേരളത്തിന്റെ മുഖ്യ മന്ത്രിയായിരുന്ന കെ. കരുണാകരന്‍, ഏ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കെ. എം. മാണി, ഇ.എം.എസ്, ഇ. കെ. നായനാര്‍, എം. പി. വീരേന്ദ്രകുമാര്‍, പിണറായി വിജയന്‍
തുടങ്ങി കേന്ദ്രനേതാക്കാര്‍വരെ ഏറ്റുമാനൂരിന്റെ വിവിധ പഞ്ചായത്ത് ഇടവഴികളിലൂടെ തെക്കും വടക്കും ഓടുകയാണ്; ഓരോ വോട്ടും നിര്‍ണായകമാണല്ലോ.
ഞാനും തെരഞ്ഞെടുപ്പി സജീവമായി. അന്നു ഞാന്‍ ജനതാദള്‍ കോട്ടയം ജില്ലാ ജനറ സെക്രട്ടറിയാണ്. പ്രാസംഗികന്‍ എന്ന നിലയി എല്ലായിടത്തും എന്റെ സാിദ്ധ്യവുമുണ്ട്. ഏറ്റുമാനൂര്‍ മണ്ഡലത്തിപ്പെട്ട അയ്മനം പഞ്ചായത്തിലെ പരിപ്പ് എന്ന സ്ഥലത്ത് ഒരു പൊതുസമ്മേളനം നടക്കുകയാണ്. മുന്‍മുഖ്യമന്ത്രി ഇ കെ നായനാരാണ് പ്രധാനപ്രാസംഗികന്‍. അദ്ദേഹം മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനത്തിലാണ്.
ഇതുപോലെ സമ്മേളനങ്ങളില്‍ പ്രസംഗിക്കണം. ആയതിനാല്‍ പരിപ്പിലെത്താന്‍ താമസം വരും. കര്‍ഷകരും കര്‍ഷകതൊഴിലാളികളും സ്ത്രീകളും യുവജനങ്ങളുമുള്‍പ്പെട്ട വന്‍ ജനാവലി തടിച്ചുകൂടിയിരിക്കുന്നു. ജനം കാത്തുനിന്നു അക്ഷമരായപ്പോള്‍ യോഗം ആരംഭിക്കാന്‍ സംഘാടകരായ നേതാക്കാര്‍ തീരുമാനിച്ചു. യോഗം തുടങ്ങി. സംസ്ഥാന നേതാക്കളാണ് ആദ്യം പ്രസംഗിക്കുക. എല്ലാം കഴിഞ്ഞു കളം പിരിയുന്നതിനു മുമ്പേ കസേര നോക്കി പ്രസംഗിക്കാനുള്ള ദൗത്യമാണ് എന്നെ പോലെയുള്ള ജില്ലാ നേതാക്കള്‍ക്ക്. ഇതിന്റെ ഔചിത്യമില്ലായ്മ ഉയിച്ചാല്‍ പ്രാദേശിക നേതാക്കള്‍ പറയും ''സാരമില്ല സുഹൃത്തേ, നമ്മുടെ സഖാക്കള്‍ വീട്ടിലിരുന്നു താങ്കളുടെ പ്രസംഗം കേള്‍ക്കുന്നുണ്ടാകും''. അതില്‍ അല്പം പരിഹാസമില്ലേ?
ഞങ്ങളെ പോലെയുള്ള ഘടകകക്ഷി നേതാക്കള്‍ക്കു തെരഞ്ഞെടുപ്പു കാലത്തേ പ്രസംഗമുള്ളൂ. അതു വച്ചു കളിയാക്കി എന്റെ നാട്ടിലെ സിപിഎം പ്രാദേശിക നേതാവ് ഇ എം മുരളീധരന്‍ നായരും, കെ സുരേഷ് കുറുപ്പും കളിയാക്കി പറയും, ''വായിലെ ചുക്കിലിവലയൊക്കെയൊന്നു പ്രസംഗിച്ച് കളയേണ്ടേ''. കാരണം ദീര്‍ഘകാലം വായ് തുറക്കാതെ ഇരിക്കുമ്പോള്‍ മാറാല കെട്ടുമല്ലോ.
പരിപ്പിലെ യോഗം തുടങ്ങി. ഇടതുമുണിയിപ്പെട്ട കോണ്‍ഗ്രസ്സ് (എസ്)ന്റെ സംസ്ഥാന നേതാവായിരുന്ന കുത്തിയതോട് ഭാസി ചേട്ടന്‍ ആയിരുന്നു ആദ്യം പ്രസംഗിച്ചത്. അദ്ദേഹം മുന്‍ നിയമസഭാംഗവും മികച്ച വാഗ്മിയായിരുന്നു.
പ്രസംഗം കത്തിക്കയറുകയാണ്. മിനിറ്റുകള്‍ മാറി മണിക്കൂറിലേക്ക് കടക്കുകയാണ്. വേദി നിറയെ നേതാക്കള്‍ ഉണ്ട്. നായനാര്‍ വരുന്നതുവരെ താന്‍ തന്നെയേ പ്രസംഗിക്കുകയുള്ളൂ എന്ന വാശിയിലാണ് അദ്ദേഹം. നേതാക്കന്മാരും സദസ്യരും അക്ഷമരാണ്. കാരണം ഏതൊരു നല്ല പ്രാസംഗികനും ദീര്‍ഘനേരം ജനങ്ങളെ കൈയ്യിലെടുത്തു പ്രസംഗിക്കുക എന്നത് ആയാസകരമാണ്. വിഷയം തീര്‍ന്നാല്‍ നിര്‍ത്തുതാണ് നല്ലത്.
കൈയ്യും കാലും പൊക്കി നേതാവ് അലറി പ്രസംഗിക്കുകയാണ്. അദ്ദേഹം ആകെ വിയര്‍ക്കുന്നുണ്ട്. വെള്ളം പലവട്ടം കുടിച്ചു കഴിഞ്ഞു. എന്നിട്ടും നിര്‍ത്താനുള്ള ലക്ഷണമില്ല. അവേശം കത്തിക്കയറി അതിഭയങ്കരമായ ശബ്ദത്തില്‍ അദ്ദേഹം പ്രസംഗിച്ചപ്പോള്‍ വായി നിന്നും പല്ലുസെറ്റ് തെറിച്ചു സദസ്യരുടെ ഇടയിലൂടെ നിലത്തു വീണു. പ്രസംഗവേദിയി നിന്നും അദ്ദേഹം താഴേക്കു ചാടി മണ്ണി കിടന്ന പൊടിപുര വെപ്പ്പല്ല് എടുത്തു വായില്‍ തിരുകി മണ്ണ് തെരുതെരെ തുപ്പികളഞ്ഞ് ഒന്നും സംഭവിക്കാത്ത മട്ടില്‍ പ്രസംഗം തുടര്‍ന്നു. ജനങ്ങളും നേതാക്കാരും ആര്‍ത്തു ചിരിക്കുകയാണ്.
ഇ കെ നായനാരുടെ നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗം കേള്‍ക്കാന്‍ എത്തിയവര്‍ക്ക് ഇതൊരു ഹാസ്യ വിരുന്നായി. ''നേതാവ് ഉയരത്തിലാണെങ്കിലും പല്ല് ജനപക്ഷത്താണ്'' എന്നൊരു കമന്റ് ആള്‍ക്കൂട്ടത്തില്‍ നിന്ന് ഉയര്‍ന്നു കേട്ടു. ഓരോ തെരഞ്ഞെടുപ്പും ഇത്തരം എത്രയോ നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ക്കാണ് വേദിയാകുന്നത്.
Courtesy: