Monday, 2 May 2016

അമ്മായിയമ്മയുടെ മനസു കീഴടക്കാം

അമ്മായിയമ്മയുടെ മനസു കീഴടക്കാന്‍, നിങ്ങളുടെ ഭാര്യയ്‌ക്കു ഇതൊക്കെ ഒന്നു പറഞ്ഞു കൊടുക്കു

mangalam malayalam online newspaper
കല്യാണം കഴിഞ്ഞാല്‍ പുരുഷന്മാരുടെ ഏറ്റവും വലിയ തലവേദനയാണു ഭാര്യയും അമ്മയും. രണ്ടുപേരേയും എങ്ങനെ ഒന്നു സമാധാനിപ്പിച്ചു കൊണ്ടുപോകാമെന്നോര്‍ത്ത്‌ ഉറക്കം നഷ്‌ടപ്പെടുത്തുന്നവരും കുറവല്ല. എന്നാല്‍ ചെറിയ ചില കാര്യങ്ങള്‍ നിങ്ങളുടെ ഭാര്യയ്‌ക്കു പറഞ്ഞു കൊടുക്കു. അതു വളരെ വലിയ സമാധാനം നിങ്ങള്‍ക്കു നല്‍കും.
1, പാചകം പെണ്ണുങ്ങളുടെ മാത്രം കുത്തകയല്ല. എങ്കിലും ഭര്‍ത്താവിനേയും അമ്മായിയമ്മയേയും കയ്യിലെടുക്കാന്‍ പാചകം അറിഞ്ഞിരിക്കണം. നന്നായി പാചകം ചെയ്യുന്നതു പെണ്ണിന്റെ സൗന്ദര്യം കൂട്ടും. മാത്രമല്ല ഇതു ഭര്‍ത്താവിന്റെ അമ്മയ്‌ക്കു മകളോടുള്ള സനേഹം വര്‍ധിപ്പിക്കുകയും ചെയ്യും.
2, അനുസരണയും വിധേയത്വവും പെണ്ണുങ്ങള്‍ക്ക്‌ ഒരു അലംങ്കാരമാണ്‌. ഇതു ചെന്നുകയറുന്ന കുടുംബത്തിലുള്ളവരോടും കാണിക്കുക.
3, എപ്പോഴും എനിക്കു വയ്യ ക്ഷീണമാണ്‌ തുടങ്ങിയ പറച്ചിലുകള്‍ ഒഴിവാണം.ഇത്‌ അമ്മയ്‌ക്കു മരുമകളോട്‌ ഇഷ്‌ടക്കേട്‌ ഉണ്ടാക്കും. എപ്പോഴും ചുമതലകള്‍ ഏറ്റെടുക്കുന്നതില്‍ സന്തോഷം പ്രകടിപ്പിക്കുക. ഇത്‌ അമ്മയിയമ്മയുടെ പ്രിയങ്കരിയാകാന്‍ സഹായിക്കും.
4, പറയുന്ന കാര്യങ്ങള്‍ അനുസരിക്കുന്ന മരുമകളെയാണ്‌ എല്ലാ അമ്മയിയമ്മമാര്‍ക്കും ഇഷ്‌ടം.
5, പേരക്കുട്ടികളെ നന്നായി നോക്കുന്നത്‌ അമ്മയ്‌ക്കു നിങ്ങളോടുള്ള ഇഷ്‌ടം വര്‍ധിപ്പിക്കും.
6, വിരുന്നുകാരെ സല്‍ക്കാരിക്കാന്‍ മുന്നില്‍ നില്‍ക്കുന്നതും അമ്മയിയമ്മയുടെ സ്‌നേഹം വര്‍ധിപ്പിക്കും.
7, അപ്രതിക്ഷിതമായി സമ്മാനങ്ങള്‍ നല്‍കുന്നതും അവരെ ഏറെ സന്തോഷിപ്പിക്കുന്ന കാര്യമാണ്‌.

ദീപാരാധന കൊണ്ടുള്ള ഗുണങ്ങൾ അറിയാമോ..?

ദീപാരാധന
പൂജാവേളയിലെ ഏറ്റവും വിശേഷപ്പെട്ട ഒരു ചടങ്ങാണ് ദീപാരാധന.
ദീപാരാധനയെന്നാല്‍ ദീപങ്ങള്‍കൊണ്ടുള്ള ആരാധനയാണ്.
താന്ത്രികമായും മാന്ത്രികമായും വൈദീകകര്‍മ്മങ്ങളിലൂടെ സകല ചൈതന്യവും ഭഗവല്‍പാദത്തിലേയ്ക്ക് അര്‍പ്പിക്കുകയാണ് ദീപാരാധനയുടെ മുഖ്യലക്ഷ്യം.
ദീപാരാധന എന്നതുകൊണ്ട്‌ സാധാരണ അര്‍ത്ഥമാക്കുന്നത് സന്ധ്യാവേളയില്‍ നടത്തുന്ന ദീപാരാധനയാണ്.
ദീപാരാധനയ്ക്കു സാധാരണയായി തട്ടുവിളക്ക്, പര്‍വ്വതവിളക്ക്, നാഗപത്തി വിളക്ക്, ഏകാങ്ക വിളക്ക് എന്നിങ്ങനെ വിവിധ വിളക്കുകള്‍ ഉപയോഗിച്ച് ഭഗവാനെ ഉഴിയുന്നു.
അവസാനം കല്‍പ്പൂരദീപം കാട്ടി പൂവുഴിഞ്ഞ് ദേവപാദത്തില്‍ സമര്‍പ്പിക്കുന്നു. ഈ ചടങ്ങാണ് ദീപാരാധന
. ദീപാരാധന തന്നെ പലവിധത്തിലുണ്ട്.
അലങ്കാര ദീപാരാധന, പന്തീരടി ദീപാരാധന.. ഉച്ചപൂജാ ദീപാരാധന, സന്ധ്യാദീപാരാധന, അത്താഴപൂജ ദീപാരാധന എന്നിങ്ങനെ ദീപാരാധനയ്ക്കു വിവിധ പേര്‍ നല്‍കിയിരിക്കുന്നു.
ഓരോ ദീപാരാധനയുടെയും സവിശേഷതകള്‍ താഴെ കൊടുക്കുന്നു.
അലങ്കാര ദീപാരാധന :-
-----------=-=----------------
രാവിലെ അഭിഷേകം നടത്തിയശേഷം ദേവനെ അലങ്കരിച്ച് ത്രിമധുരം നേദിച്ച് പ്രീതിപ്പെടുത്തിയ ശേഷം നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന തൊഴുതാല്‍ മുന്‍ജന്മദോഷങ്ങള്‍ ഒക്കെ മാറുമെന്നാണ് വിശ്വാസം.
ഉഷപൂജാ ദീപാരാധന :
---------------====----------
- ഉഷപൂജയുടെ അന്ത്യത്തില്‍ നടത്തുന്ന ഈ ദീപാരാധന തൊഴുന്നത് വിദ്യാവിജയത്തിനും ഉദ്യോഗലബ്ധിക്കും സഹായിക്കുന്നു.
എതൃത്തപൂജാ ദീപാരാധന :-
----------------------======-------
ക്ഷേത്രങ്ങളിലെ രണ്ടാമത്തെ പൂജയാണ് എതൃത്തപൂജ എന്നറിയപ്പെടുന്നത്. ഇതിന്റെ സമാപനവേളയില്‍ നടത്തുന്ന ദീപാരാധന ദര്‍ശനംകൊണ്ട് രോഗശാന്തിയും ആരോഗ്യസിദ്ധിയും ഉണ്ടാവുന്നു.
പന്തീരടിപൂജാ ദീപാരാധന :-
-------------------=====------------
പന്തീരടിപൂജയ്ക്കൊടുവില്‍ നടത്തുന്ന ഈ ദീപാരാധന ദര്‍ശിച്ചാല്‍ ഐശ്വര്യ സമൃദ്ധിയും, ദാരിദ്ര്യശാന്തിയും, ധനലബ്ധിയും ഉണ്ടാകുന്നു.
ഉച്ചപൂജാ ദീപാരാധന :-
-----------------==-----------
ഉച്ചയ്ക്ക് ദേവങ്കല്‍ അര്‍പ്പിക്കുന്ന ദീപാരാധനയാണ് ഉച്ച ദീപാരാധന. ഈ ദര്‍ശനം സര്‍വ്വ പാപങ്ങളും മാറ്റി നമുക്ക് ഐശ്വര്യം പ്രദാനം ചെയ്യുന്നു.
സന്ധ്യാ ദീപാരാധന :-
--------====------------
സന്ധ്യാനേരത്ത് നടത്തുന്ന ദീപാരാധനയാണിത്‌ ഈ ദീപാരാധന തൊഴുതാല്‍ സര്‍വ്വഐശ്വര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം.
അത്താഴപൂജാ ദീപാരാധന :-
------====-==--------------------
അത്താഴപൂജ നടത്തികഴിഞ്ഞ് നടത്തുന്ന ദീപാരാധനയാണിത്‌. ഈ ദീപാരാധന ദര്‍ശനപുണ്യം ദാമ്പത്യസൗഖ്യം പ്രദാനം ചെയ്യുന്നു.

മത്സ്യങ്ങളിലെ മായം

മത്സ്യങ്ങളിലെ രാസവസ്തുക്കളുടെ സാന്നിധ്യം 
ഇങ്ങനെ തിരിച്ചറിയാം...!!!
വേനൽക്കാലത്തു പച്ചമത്സ്യം ഉപയോഗിക്കുന്നവർക്കു മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കടുത്ത ചൂടിൽ മത്സ്യം വളരെവേഗം കേടായിപ്പോകാൻ സാധ്യതയുള്ളതിനാൽ കൂടിയ അളവിൽ രാസവസ്തുക്കൾ ചേർക്കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.നൈട്രജൻ വകഭേദങ്ങളായ യൂറിയ, അമോണിയ എന്നിവ കൂടാതെ ലാബുകളിൽ ഉപയോഗിക്കുന്ന ഫോർമാലിൻ ദ്രാവകം ഇതിനായി ഉപയോഗിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് മറ്റുചില ജില്ലകളിൽ നടത്തിയ പരിശോധനകളിൽ തെളിഞ്ഞത്.
ഫോർമാലിൻ‌ കലർന്ന ഐസ് മത്സ്യത്തോടൊപ്പം ഇടുക്കിയിലേക്കും എത്തുന്നുണ്ടെന്നാണു വിവരം. മൃതദേഹം എംബാം ചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഫോർമാലിൻ സയൻസ് ലാബുകളിൽ ജീവികളുടെ ശവശരീരം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണ്. ഫോർമാലിൻ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കു കാരണമായ രാസവസ്തുവാണ്. നേരിട്ട് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ വൃക്കകളുടെ പ്രവർത്തനം പൂർണമായി നിലയ്ക്കാൻ കാരണമാകുന്ന രാസവസ്തുവാണിത്. വൃക്കയിലെ നെഫ്രോണുകളെ നിർജീവമാക്കുന്ന ഇവ കരൾരോഗങ്ങൾക്കും കാരണമായേക്കാം.
ഐസ് നിർമിക്കുമ്പോൾ ആ വെള്ളത്തിൽ ഫോർമാലിൻകൂടി ചേർക്കുന്നതാണു പുതിയരീതി. മത്സ്യം വരുന്ന പെട്ടികളിൽ ഇൗ ഐസ് ഇടുന്നതോടെ ഫോർമാലിൻ മത്സ്യങ്ങളുടെയുള്ളിൽ കടക്കുന്നു.മത്സ്യലഭ്യത കുറവുള്ള വേനൽക്കാലത്തു വിപണിയിൽ മത്സ്യംവരവിനു കുറവില്ല. ഇത് രാസവസ്തുക്കൾ ചേർത്തു സൂക്ഷിച്ചുവച്ചിരിക്കുന്ന മത്സ്യങ്ങളാവാനാണു കൂടുതൽ സാധ്യത. അതുകൊണ്ടുതന്നെ മത്സ്യത്തിന്റെ ഉപയോഗം താൽക്കാലികമായെങ്കിലും കുറയ്ക്കുന്നതു നല്ലതാണ്.
മത്സ്യങ്ങളിലെ രാസവസ്തു സാന്നിധ്യം
അൽപ്പം ശ്രദ്ധിക്കൂ മത്സ്യങ്ങളിലെ രാസവസ്തുക്കളുടെ സാന്നിധ്യം എങ്ങനെ തിരിച്ചറിയാം.
∙മത്സ്യം വിൽക്കുന്നവരുടെ കൈകൾ ശ്രദ്ധിച്ചാൽ തന്നെ നാം കഴിക്കുന്നത് വിഷലിപ്തമായ മത്സ്യമാണോയെന്നു മനസ്സിലാക്കാനാകും. അമോണിയ, യൂറിയ, ഫോർമാലിൻ എന്നിവ ചേർത്ത മത്സ്യം സ്ഥിരമായി കൈകാര്യം ചെയ്യുന്നവരുടെ കൈവെള്ള മങ്ങിയനിറത്തിൽ കാണപ്പെടും. നഖത്തോടുചേർന്ന് ചുടുവാതം ബാധിച്ചപോലെ തൊലി വിണ്ടുകീറിയിരിക്കും.
∙മത്സ്യങ്ങളുടെ കണ്ണുകളിൽ ചുവപ്പു രാശിയില്ലെങ്കിൽ തീർച്ചപ്പെടുത്താം രാസവസ്തുക്കൾ ചേർത്ത മത്സ്യമാണിതെന്ന്.
ചെകിളപ്പൂവിന്റെ നിറത്തിൽ കൂടുതൽ കറുപ്പ് കലരുകയോ, ചെകിള ഉയർത്തുമ്പോൾ ദുർഗന്ധം വമിക്കുകയോ ചെയ്താൽ അത് അമോണിയ ചേർത്ത മത്സ്യമാണെന്നു വിലയിരുത്താം.
∙മത്സ്യം കല്ലുപോലെ ഉറച്ചതാണെങ്കിലും സംശയിക്കേണ്ടിയിരിക്കുന്നു.
∙മത്സ്യം കൊണ്ടുവരുന്ന പെട്ടികളിൽ നിക്ഷേപിച്ചിട്ടുള്ള ഐസിന്റെ നിറം കൂടുതൽ മഞ്ഞയാണെങ്കിൽ അത് ഫോർമാലിൻ ദ്രാവകം ചേർത്ത ഐസാണ്.

രാമായണ മാസം


രാമായണ മാസം

ക്ഷേത്രത്തില്‍, രാമായണ പ്രഭാഷണം നടക്കുകയാണ്; ക്ഷേത്ര മുറ്റത്തെ ആല്‍ക്കൊമ്പിലിരുന്നു കുരങ്ങന്‍ പ്രഭാഷണം മുഴുവനും കേട്ടു. അത് വളരെ ഇഷ്ടമായി, ആശയങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തണം എന്ന് ഉറച്ചു; നാളെ ഉപവസിച്ചു രാമ നാമം ജപിച്ച്, തനിക്കും വീര ഹനുമാനെപ്പോലെ ശക്തനാവണം കുരങ്ങന്‍ തീരുമാനിച്ചു.
പിറ്റേദിവസം അതിരാവിലെ കുരങ്ങന്‍ ഉറക്കമുണര്‍ന്നു. സുഖമായിരിക്കാവുന്ന ഒരു വൃക്ഷശിഖരത്തില്‍ ഇരിപ്പുറപ്പിച്ചു രാമനാമ ജപം തുടങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍, കുരങ്ങന്‍ ചിന്തിച്ചു, ഇന്നത്തെ ഉപവാസവും, ജപവും കഴിയുമ്പോള്‍, നാളെ രാവിലെ ഭക്ഷണം ശേഖരിക്കാന്‍ എനിക്ക് ആരോഗ്യം ഉണ്ടാവില്ല; കുറച്ചു പഴം പറിച്ചു വെച്ചിട്ട് ജപം തുടരാം.
കുരങ്ങു പഴം ശേഖരിച്ച് മരപ്പൊത്തില്‍ വച്ച് ജപം തുടര്‍ന്നു. അപ്പോള്‍ മറ്റൊരു ചിന്ത വന്നു: “നാളെ ക്ഷീണം കൊണ്ട്, മരപ്പൊത്ത് വരെ നടക്കാന്‍ കഴിഞ്ഞില്ലെങ്കിലോ? പഴം കൈയില്‍ വച്ചിരുന്നു ജപിക്കുക തന്നെ; നാളെ വ്രതം തീരുമ്പോള്‍, കൈയില്‍ നിന്നും എടുത്തു കഴിക്കാം.”
പഴം കൈയില്‍ വച്ച് ജപിച്ചപ്പോള്‍, വീണ്ടും ഒരു ചിന്ത വന്നു: നാളെ കൈയിലിരിക്കുന്ന പഴം ക്ഷീണം മൂലം എടുത്തു വായിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെങ്കിലോ? അതുകൊണ്ട് പഴം വായില്‍ ഇട്ടുകൊണ്ട്‌ ജപിക്കാം.
പഴം വായില്‍ ഇട്ടു; അപ്പോള്‍ ജപിക്കാന്‍ വിഷമം തോന്നി; “എന്തൊരു ശല്യം, ഈ പഴം കാരണം ജപം മുടങ്ങുന്നു; നാളെ ആയാലും, ഞാന്‍ തന്നെ വേണം ഈ പഴം കഴിക്കാന്‍; അപ്പോള്‍, ഇന്ന് ഇത് കഴിച്ചിട്ട് ജപിക്കാം” കുരങ്ങന്‍ സ്വയം പറഞ്ഞു..
അങ്ങനെ, കുരങ്ങന്‍ പഴമെല്ലാം കഴിച്ചു തീര്‍ത്തു; അപ്പോള്‍ ക്ഷീണം തോന്നി. ആഹാരം കഴിച്ചാല്‍ കുറച്ചു കിടക്കുന്നത് നല്ലതാണ്; ഒന്ന് വിശ്രമിച്ചിട്ട് ജപം തുടരാം; അവന്‍ നീണ്ടു നിവര്‍ന്നു കിടന്നു; അതോടെ ഉറക്കവുമായി; കുരങ്ങന്‍റെ ഉപവാസജപം അങ്ങനെ കലാശിച്ചു!
മായയാണ് അലസതയുടെ രൂപത്തില്‍ വന്നു നമ്മെ കീഴക്കാന്‍ ശ്രമിക്കുന്നത്. അലസതയ്ക്കെ തിരെ നിതാന്ത ജാഗ്രത പുലര്‍ത്തിയാലേ, ജീവിത ലക്ഷ്യങ്ങള്‍ കൈവരിക്കാനാവൂ.
ഹരേ രാമാ!!

മുകേഷിന്റെ വൊട്ട് പിടുത്തം

മുകേഷ് വോട്ട് ചോദിച്ച് അഞ്ഞൂറാന്റെ വീട്ടിലെത്തി.
" അച്ഛാ , ഞാൻ കൊല്ലത്തെ ഇടത് സ്ഥാനാർഥി
ആയിട്ട് മത്സരിക്കുകയാണ് .അച്ഛൻ എനിയ്ക്ക്
വോട്ട് ചെയ്യണം..
എന്റെ എല്ലാ തെറ്റുകളും പൊറുക്കണം .മറക്കണം "
മുകേഷിന്റെ അപേക്ഷ കേട്ട അഞ്ഞൂറാൻ
" ഞാൻ മറക്കണം അല്ലേ ..എന്തെല്ലാം മറക്കണം,
പാവപെട്ട ഒരു സഖാവിനെ ടിപിചന്ദ്രശേഖരനെ നടുറോഡില്‍ ഇട്ട് വെട്ടി കൊന്നത് ആണോ ഞാൻ മറക്കേണ്ടത്‌ ?
അതോ ക്ലാസ് മുറിയില്‍ കുട്ടികളുടെ മുന്നിലിട്ട് അവരുടെ അധ്യാപകന്‍ ആയ ജയകൃഷ്ണനെ വെട്ടി കൊന്നത് ആണോ ഞാന്‍ മറക്കേണ്ടത്‌ ..?
ചങ്ങനാശേരി എസ് ബി കോളേജില്‍ പ്രാണരക്ഷാര്‍ത്ഥം ഓടിയ രണ്ട് എ ബി വി പി പിള്ളേരെ കുളത്തില്‍ ചാടിച്ച് , അവിടെ ഇട്ട് എറിഞ്ഞ് കൊന്നത് ആണോ ഞാന്‍ മറക്കേണ്ടത്‌ ?
അതോ ജീവന് വേണ്ടി യാചിച്ച ഷുക്കൂറിനെയും മനോജിനെയും നിഷ്ടൂരം കൊന്ന് കൊലവിളിച്ച സഖാക്കളുടെ കൊലവിളിയാണോ ഞാന്‍ മറക്കേണ്ടത്‌ ?
പറയടാ...ഞാന്‍ എന്താണ് മറക്കേണ്ടത്‌ ..?
അഴിമതിയാണോ ഞാൻ മറക്കേണ്ടത്‌ ?
അഴിമതി എന്ന് പറയുന്പോൾ LDF ഭരണകാലത്തെ എന്തെല്ലാം ഞാന്‍ മറക്കണം ?
മൂന്ന് പൂച്ചകളുമായി മൂന്നാറിൽ പോയി പാർട്ടികൈയ്യേറ്റങ്ങളിൽ JCB-യുടെ കൈ തൊട്ടപ്പോൾ, കൈയ്യും കാലും വെട്ടും എന്ന ഭീഷണി സ്വന്തം പാളയത്തിൽ നിന്ന് ഉയർന്നത് മറക്കണോ ?
പിന്നെ.....
മെർക്കിസ്റ്റൺ തോട്ടം 707 ഏക്കർ LDF കാലത്ത് ഒരു സ്വകാര്യ വ്യക്തിക്ക് കൈമാറിയത് മറക്കണോ ?
ചക്കിട്ടപ്പാറ, മാവൂർ, കാക്കൂർ എന്നിവിടങ്ങളിലെ 1004 ഏക്കർ ഇരുമ്പയിര് ഖനനത്തിന് എന്ന് പറഞ്ഞ് അന്യസംസ്ഥാനകമ്പനിക്ക് 5 കോടി കോഴ വാങ്ങി എളമരം കരീം നൽകയത് മറക്കണോ ?
കുട്ടനാട് ആർ ബ്ലോക്ക് കർഷകരുടെ തൊഴിലാളിളുടെ 200 ഏക്കർ ഭൂമി CPM നേതാക്കൾ ഉൾപ്പെട്ട ട്ടൂറിസം കമ്പനി കൈക്കലാക്കിയത് മറക്കണോ ?
HMT കമ്പനിയൂടെ 500 കോടി വിലമതിക്കുന്ന70 ഏക്കർ ഭൂമി 91കോടിയ്ക് മുംബൈയിലെ ബ്ലൂസ്റ്റാർ റിയൽ എസ്റ്റേറ്റിന് വിറ്റത് മറക്കണോ ?
വേമ്പനാട്ട് കായലിനു നടുക്കുള്ള വളന്തക്കാട് ദ്വീപ് 246 ഏക്കർ സ്ഥലം സ്വകാര്യ സംരംഭത്തിനു കൈമാറാൻ ധാരണാപത്രം ഒപ്പിട്ടത് മറക്കണോ ?
കിനാലൂരിൽ മലേഷ്യൻ കമ്പനി വരുമെന്ന് പറഞ്ഞ് നടത്തിയ ഭൂമി കച്ചവടം ഈ ജനങ്ങൾ മറക്കണോ ?
മുന്നാറിൽ CPM-CPI എന്നി പാർട്ടികൾ ഓഫിസുകൾ വരെ കയ്യേറ്റഭൂമിയിൽ നിർമ്മിച്ചത് ജനം മറക്കണോ ?
അട്ടപ്പാടിയിൽ 232 ഏക്കർ ആദിവാസിഭൂമി സിസ് ലോൺ എന്ന ബഹുരാഷ്ട കമ്പനിക്ക് കാറ്റാടിയന്ത്രം സ്ഥാപിയ്കാൻ കൊടുത്തത് മറക്കണോ ?
കണ്ടൽക്കാടുകൾ കയ്യേറി പാപ്പിനിശ്ശേരിയിൽ cpm അമ്യൂസ്മെൻറ് പാർക്ക് നിർമ്മിച്ചത് മറക്കണോ ?
LDF ഭരണകാലത്തെ ഇത്തരം ഭൂമിദാനങ്ങളും അഴിമതികളും കേരളം മറക്കണോ ?
ഇവ മറയ്‌ക്കാനാണോ അഴിമതി എന്ന പുകമറ കൊണ്ട് ഉമ്മൻ ചാണ്ടി സർക്കാരിന്റെ വികസന രാഷ്ടീയത്തെ ചെറുത്തു തോല്പിയ്കാൻ നീ ശ്രമിയ്‌ക്കുന്നത് ?
ഇനി പറ ഞാൻ നിനക്ക് വോട്ട് ചെയ്യണമോ ?