Tuesday, 3 May 2016

എന്റെ ഗൾഫ്‌ യാത്രയിൽ ..............


പുലര്‍ച്ചക്കാണ് ഫ്ലൈറ്റ് .. വീട്ടിനു പുറത്തിറങ്ങി വീടിൻറെ ഭംഗി ഒരിക്കൽ കൂടി നോക്കി. ഇനി ഇങ്ങേനെ കാണാനാവില്ലല്ലോ. കണ്ണുകൾ നിറഞ്ഞു.
തിരിച്ച് പോകുന്നത് ആലോചിക്കുമ്പോള്‍ തന്നെ വല്ലാത്ത സങ്കടവും ദേഷ്യവും തോന്നുന്നുണ്ട് .
എഴുന്നേറ്റ് അകത്തേക്ക് ചെന്നപ്പോള്‍
ഭാര്യ വീട്ടിലേക്ക് വിളിക്കുന്ന തിരക്കിലാണ് .
പുറത്തേക്കിറങ്ങിയപ്പോള്‍ പെങ്ങന്‍മ്മാരുംകുട്ടികളും എല്ലാവരും കൂടി വര്‍ത്തമാനം പറഞ്ഞിരിക്കുകയാണ് .
ഉപ്പ എന്തോ ആവശ്യത്തിന് രാവിലെ പോയതാണ് ഇത് വരെ വന്നിട്ടില്ല .
അനുജന്‍മ്മാരാണങ്കില്‍ മൊബൈലില്‍ എന്തൊക്കെയാ ടൈപ്പ് ചെയ്ത് കൊണ്ടിരിക്കുന്നു
ആര്‍ക്കും ഞാന്‍ പോകുന്നതില്‍ ഒരു സങ്കടവുമില്ല . പോകുന്ന എനിക്കാണല്ലോ സങ്കടങ്ങള്‍ വേണ്ടത് കാരണം ഞാനാണല്ലോ ഇവര്‍ക്കൊക്കെ വേണ്ടി കഷ്ട്ടപെടാന്‍ പോകുന്നത് .
ഓരോന്ന് ആലോചിക്കും തോറും വല്ലാതെ അസ്വസ്ഥനാകുന്നത് അറിയുന്നുണ്ടായിരുന്നു ..
കസേരയിലിരുന്ന് ഗള്‍ഫിലെത്തിയാലുള്ള ജോലിയെ കുറിച്ചും , ജീവിത രീതികളെ കുറിച്ചും വെറുതെയൊന്ന്
ആലോചിച്ചപ്പോള്‍ നെടുവീര്‍പ്പിടാന്‍ മാത്രമേ കഴിഞ്ഞൊള്ളൂ ..
ഇനി എത്ര കൊല്ലം കഴിഞ്ഞാണ് ഇത് പോലെ വീട്ടിലൊന്ന് ഇരിക്കാന്‍ കഴിയുക .
ഇവിടെയുള്ളവര്‍ക്കൊക്കെ നല്ല സുഖം ഒന്നും അറിയണ്ട ...
ഹാ .. എന്‍റെ വിധി എന്നും ചിന്തിച്ച് പുറത്തേക്കങ്ങനെ നോക്കിയിരുന്നു ..
അപ്പോഴും മനസ്സില്‍ സങ്കടങ്ങളുടെ പെരുമഴ തിമര്‍ത്ത് പെയ്യുകയായിരുന്നു . ..
പെട്ടെന്നാണ് അടുക്കള ഭാഗത്ത് നിന്നും എന്തോ പലഹാരമുണ്ടാക്കുന്നതിന്‍റെ മണം വന്നത് .
പുറത്തേക്കിറങ്ങി അടുക്കള ഭാഗത്തേക്ക് ചെന്ന് തുറന്നിട്ട ജനലിലുള്ളിലൂടെ അകത്തേക്ക് നോക്കിയപ്പോഴാണ്ഗള്‍ഫിലേക്ക് കൊണ്ട് പോകാന്‍ തനിക്കിഷ്ട്ടപെട്ട പലഹാരം ഉണ്ടാക്കുന്ന ഉമ്മയെ കണ്ടത് . സന്തോഷത്തോടെ ഉമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോള്‍ ഉമ്മ കരഞ്ഞ് കൊണ്ടാണ് പലഹാരാമുണ്ടാക്കുന്നത് .
കാര്യമെന്താണന്നറിയാന്‍ വേഗം അടുക്കളയിലേക്ക് കയറി ചെന്ന് " എന്തിനാണുമ്മാ കരയുന്നതെന്ന്..?" ചോദിച്ചപ്പോള്‍ " അത് പുക കൊണ്ടപ്പൊ കണ്ണു നിറഞ്ഞതാ മോനേ" എന്നും പറഞ്ഞ് മുഖം തട്ടം കൊണ്ട് തുടച്ച് ഉമ്മ ചിരിക്കാന്‍ ശ്രമിച്ചു പക്ഷെ ഉമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് വീണ്ടും കണ്ടതും അടുത്തേക്ക് ചെന്ന് കാര്യം തിരക്കിയപ്പോള്‍ഉമ്മ പറഞ്ഞു
" മോനേ ഒരുമ്മാക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് മക്കള്‍ക്ക് എന്തൊക്കെയാണ് വേണ്ടത് അതെല്ലാം അവര്‍ക്ക് വേണ്ടി ഉണ്ടാക്കി കൊടുക്കുക എന്നത് എന്‍റെ കുട്ടിക്ക് പൂതിയുള്ളതൊന്നും കിട്ടാതെ ഞങ്ങള്‍ക്ക് വേണ്ടി വര്‍ഷങ്ങള്‍ അന്യ രാജ്യത്ത് ജീവിക്കുന്നത് ഓര്‍ത്തപ്പോ കരയാനല്ലാതെ ഉമ്മാക്ക് എന്തിനാ കഴിയാ " കൂടുതല്‍ പറയാന്‍ കിട്ടാതെ വിതുമ്പി കരയുന്ന ഉമ്മയെ ചേര്‍ത്ത് നിര്‍ത്തി ആ നിറഞ്ഞ കണ്ണുകള്‍ തുടച്ച് കൊണ്ട് " .ഈ സ്നേഹം മതിയുമ്മാ എനിക്കീ ജന്മം മുഴുവനും ആ നാട്ടില്‍ സന്തോഷത്തോടെ ജീവിക്കാന്‍ " എന്ന്‍ തൊണ്ടയിടറി പറയുമ്പോള്‍ കുടുംബം നോക്കാന്‍ മക്കള്‍ നാട് വിട്ട് പോകുന്നതില്‍ ആര്‍ക്കും ദുഖമില്ലെങ്കിലും പറഞ്ഞാല്‍ തീരാത്ത ദുഃഖം രക്ഷിതാക്കള്‍ക്കുണ്ട് എന്ന് ബോധ്യപ്പെടുകയായിരുന്നു ..
സ്നേഹത്തോടെ ഓരോ പ്രവാസിക്കും വേണ്ടി..

മഞ്ഞുറയും ദേശം!


മഞ്ഞുറയും ദേശം!
അന്തരീക്ഷ ഊഷ്മാവും ഇലക്ഷൻ ചൂടും ചേർന്ന് കേരളം ചുട്ടുപൊള്ളുകയാണല്ലോ- അതിനെ ഒന്നു ശമിപ്പിക്കാൻ ഒരു തണുത്ത വാർത്ത പറയാം.
ചിത്രത്തിൽ കാണുന്നത് യാകൂറ്റിയ എന്ന സൈബീരിയൻ പട്ടണത്തിലെ കോൾഡ് സ്റ്റോർ ആണ്. അന്തരീക്ഷ ഊഷ്മാവ് -40 യിലും താഴെ ആയതുകൊണ്ട് ഫ്രീസറിന്റെ ആവശ്യം ഇല്ല. കേരളത്തിൽ ഇപ്പോൾ വിൽക്കുന്ന ഏറ്റവും നല്ല ഫ്രീസറിനു പോലും അത്രയും തണുപ്പ് താങ്ങാനാകില്ല. ആ അമ്മച്ചി ചെവിയിൽ തൂക്കിപ്പിടിച്ചിർക്കുന്ന മുയൽ ചത്തിട്ട് മാസങ്ങളായി. ഇനി വർഷങ്ങൾ അങ്ങിനെ തന്നെ ഇരുന്നുകൊള്ളും!
പറയാൻ വന്നത് യാക്കൂറ്റിയയെക്കുറിച്ച് അല്ല. അവിടേ നിന്നും രണ്ടു ദിവസം യാത്ര ചെയ്താൽ ഒയ്മിയാക്കൊൺ എന്ന ചെറു ഗ്രാമത്തിൽ എത്തിച്ചേരും. ഈ ഗ്രഹത്തിലെ മനുഷ്യവാസമുള്ള ഏറ്റവും തണുത്തുറഞ്ഞ ഗ്രാമമാണിത്. കണക്കാക്കിയ ഏറ്റവും കൂടിയ തണുപ്പ് (ചൂട് എന്ന് പറയുന്നതാണ് ശരി, തണുപ്പ് അളക്കാനാകില്ലല്ലോ) -71.2 °C ആണ്. ഇതു രേഖപ്പെടുത്താൻ പറ്റുന്ന ഉപകരണങ്ങളൊന്നും എളുപ്പത്തിൽ ലഭിക്കില്ല, ഉപഗ്രഹങ്ങൾ വഴി കണക്കുകൂട്ടി എടുത്തതാണ്. .
ഏതാണ് 500 പേർ ഒയ്മിയാക്കൊണിൽ സ്ഥിരതാമസമുണ്ട്. ഫോൺ ഇല്ല, സിഗ്നൽ ഇല്ലെന്ന് മാത്രമല്ല, ഇപ്പോൾ ഉപയോഗത്തിലുള്ള ഫോണുകളൊന്നും അവിടെ പ്രവർത്ത്ക്കുകയും ഇല്ല.
ഒരു സ്കൂൾ, ഒരു പലചരക്ക് കട, കൽക്കരി ഉപയോഗിക്കുന്ന ഒരു ഹീറ്റിങ് പ്ലാന്റ്, ചെറിയ ആശുപത്രി, - ഇത്രയുമൊക്കെയാണ് ഒയ്മിയാക്കൊൺ പട്ടണം. വണ്ടികൾ 24 മണിക്കൂറും ഓൺ ചെയ്തിട്ടില്ലെങ്കിൽ ഇന്ധനവും എഞ്ചിനും ഉറഞ്ഞു പോകും. നേത്ര രോഗമുള്ളവർക്ക് കണ്ണട ഉപയോഗിക്കാനാകില്ല, മഷി ഉറഞ്ഞു പോകുന്നതുകൊണ്ട് പേന പ്രചാരത്തിലില്ല.
മീറ്ററുകണക്കിനു മഞ്ഞ് മാന്തി, തണുത്തുറഞ്ഞ ഭൂമി കുഴിച്ച് ശമമടക്കുന്നതാണ് ഒയ്മിയാക്കൊണിലെ ഏറ്റവും ദുരിതം നിറഞ്ഞ ജോലി. കൽക്കര്യിട്ട് കത്തിച്ച് മണ്ണ് ചൂടാക്കി നാലും അഞ്ചും ദിവസം കുഴി കുഴിക്കേണ്ടിവരും.
മഞ്ഞ് മൂടിക്കിടക്കുന്നതിനാൽ പച്ചക്കറി, പഴവർഗ്ഗങ്ങൾ എന്നിവ കൃഷിചെയ്യുന്നില്ല. റെയിൽ ഡീറിന്റെയും കുതിരയുടേയും പാലും ഇറച്ചിയും മത്സ്യവുമാണ് മുഖ്യ ആഹാരം. കുതിരയുടെ രക്തം ക്യൂബുകളായി സൂക്ഷിച്ച് മാക്രോണിയിൽ വേവിച്ച് കഴിക്കുന്നതാണ് വിഷിഷ്ടഭോജ്യം.
കുറുക്കന്റേയും റെയിൻ ഡീറിന്റേയും രോമം കത്രിച്ച് കുപ്പായങ്ങൾ ഉണ്ടാക്കുന്നതും, മഞ്ഞിലെ മീൻ പിടുത്തവുമാണ് പ്രധാന ജോലികൾ!
ന്യൂസിലാൻഡ്കാരനായ ആമോസ് ചാപ്പൽ ഒയ്മിയാക്കൊൺ സന്ദർശിച്ചപ്പോൾ എടുത്ത ചിത്രങ്ങൾ ആണ് ചേർത്തിർക്കുന്നത്. ക്യാമറ തണുത്തുറഞ്ഞ ഫോക്കസ് ചെയ്യാനാകാതെ പലപ്പോഴും ചിത്രങ്ങൾ എടുക്കുവാൻ കഴിഞ്ഞിരുന്നില്ലത്രേ.
എല്ലാ മാസങ്ങളിലും മഞ്ഞ് മൂടി മൂടിക്കിടക്കുന്ന ഒയ്മിയാക്കൊണിൽ ഒരു കാലാവസ്ഥയേ ഉള്ളൂ- ശൈത്യം!
ഒരു നിറമേയുള്ളൂ പ്രകൃതിക്ക്- തൂവെള്ള.
എങ്കിലും കുറെ മനുഷ്യർ അവിടെയും താമസിക്കുന്നു.
എന്തിനാണ് അവർ അവിടെ താമസിക്കുന്നത്?
എന്തായിരിക്കാം അവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്?

ഓര്‍മ്മയിലുണ്ട് ചില ആണ്‍മുഖങ്ങള്‍


ഓര്‍മ്മയിലുണ്ട് ചില ആണ്‍മുഖങ്ങള്‍
പെറ്റിക്കോട്ട് ഇട്ട് നടക്കുന്ന പ്രായത്തില്‍ മില്ലില്‍ അരി പൊടിക്കാന്‍ പോയപ്പോ മില്ലുകാരന്‍ ഇടത്തെ മുലയ്ക്ക് നേരെ വിരല്‍ തൊട്ട് ഉടുപ്പിന്റെ വലതു ഭാഗത്തെ പൂവെന്താ ഇടതു ഭാഗത്ത് ഇല്ലാത്തതെന്ന് ചോദിച്ചത്
പത്രമെടുക്കാന്‍ അയല്പക്കത്തൊരു വീട്ടില്‍ ചെന്നപ്പോ അവിടുത്തെ യുവാവ് കൈപിടിച്ച് വലിച്ചു മുറിയിലേക്ക് തള്ളാന്‍ നോക്കിയത്
സ്കൂള്‍ പരീക്ഷാ കാലത്ത്‌ പഠിക്കാന്‍ റബര്‍തോട്ടത്തില്‍ പോയിരുന്നപ്പോ കൂട്ടുകാരിയുടെ അച്ഛന്‍ അടുത്ത് വന്നിരുന്നു തുടയില്‍ കൈ അമര്‍ത്തിയത്
കോളേജ് വിട്ടു അധികം ആളില്ലാത്ത വഴിയെ നടന്നു പോകുമ്പോള്‍ മൂത്രമൊഴിക്കുന്ന ഇടത്ത്നിന്ന്ചൂളമടിച്ചു അവന്‍റെ സുനയുടെ വലിപ്പം കാണിച്ചത്.
തിരക്കുള്ള ബസ്സില്‍ ഒരു പെണ്‍കുട്ടിയുടെ പിന്നില്‍ഒരുത്തന്‍ നിന്ന് പാന്റിന്റെ സിബ് അഴിച്ചിട്ട് കാമം പൊട്ടിയൊലിപ്പിക്കുന്ന കാഴ്ച്ച കണ്ട് ആ രാത്രി മുഴുവന്‍ പനിച്ചു പോയത്. ഓര്‍ക്കുമ്പോള്‍ ഒക്കെ ഓക്കാനിച്ചത്.
ഓട്ടോക്കൂലിയുടെ ബാക്കി ചോദിച്ചപ്പോ ഇന്നാ ഇത് വെച്ചോ എന്ന് പറഞ്ഞ് ഓട്ടോക്കാരന്‍ ട്രൌസര്‍ ഊരി കാട്ടിയത്
കേരളത്തില്‍ നിന്നും ബാംഗ്ലൂരിലേക്കുള്ള യാത്രകളില്‍ സീറ്റിനിടയിലൂടെ പിന്നില്‍ നിന്നും വിരലിട്ട് പുറവും വയറും ഏറ്റു വാങ്ങിയ മൂര്‍ച്ചയുള്ള തോണ്ടലുകള്‍
കോള്‍സ് പാര്‍ക്കിലെ തിരക്കുള്ള റോഡിലൂടെ രാവിലെ ബസ് സ്റ്റോപ്പിലേക്ക് റൂം മേറ്റിന്റെ കയ്യും പിടിച്ചു നടക്കെ അവളുടെ ഇടത്തെ മുലയില്‍പിടിച്ചു ഞരടി ഒരുത്തന്‍ ബൈക്കില്‍ പറന്നു പോയത്.
രണ്ടു ദിവസം കഴിഞ്ഞ് പതിനഞ്ചു വയസുകാരിയായ അവളെ കാണാതെ ആയത്. വൈറ്റ് ഫീല്‍ഡിലെ റോഡരികില്‍ നിന്നും അവളെ കണ്ടെടുത്തത്.
ജോലി കഴിഞ്ഞ് ഹോസ്റ്റലിലെക്ക് മടങ്ങുമ്പോള്‍ മഴയുള്ള ഒരു രാത്രി പിന്നില്‍ നിന്ന് ഒരുത്തന്‍ പൊക്കിയെടുത്ത് വാനില്‍ കേറ്റാന്‍ നോക്കിയപ്പോള്‍ കുതറി ഓടി കോണ്‍വെന്റിന്റെ ഗേറ്റ് തള്ളിതുറന്ന് പരുക്കന്‍ മുറ്റത്തേക്ക്‌ തെറിച്ചു വീണത്‌.
ആള്‍ത്തിരക്കില്ലാത്ത വഴികളില്‍ കുറുകെ ചാടി വീണ് പല നിറങ്ങളില്‍ കോണ്ടം അണിയിച്ച ലിംഗം കാണിച്ചവര്‍
ജോലി തെണ്ടി നടക്കുന്ന കാലത്ത്, ഒരു രാത്രി കൂടെ കിടന്നാല്‍ ജോലി തരാം എന്ന് പറഞ്ഞവര്‍.
ജോലി കിട്ടിയ കാലത്ത് കിടക്ക പങ്കിട്ടാല്‍ പ്രമോഷന്‍ തരാം എന്ന് സൂചിപ്പിച്ചവര്‍.
എത്രയെത്ര കരുതലോടെ ഇരുന്നാലും അനുഭവങ്ങള്‍ നീളുകയാണ്... പെണ്ണുങ്ങളുടെ ഉടല്‍ വ്യഭിചരിക്കപ്പെടുകയാണ്.
വാക്കുകള്‍കൊണ്ട്, നോട്ടങ്ങള്‍കൊണ്ട്, പ്രവൃത്തികള്‍ കൊണ്ട് എത്രയെത്ര കയ്യേറ്റങ്ങള്‍ ആണ് ഓരോ പെണ്ണും പിറന്നു വീഴുന്ന ദിവസം മുതല്‍ അനുഭവിക്കുന്നത്...
പക്ഷെ എന്നിട്ടും നമ്മള്‍ ബോധവല്‍ക്കരിക്കുന്നത് പെണ്ണുങ്ങള്‍ എങ്ങനെ നടക്കണമെന്നാണ്. അവരെ എങ്ങിനെ മര്യാദ പഠിപ്പിക്കാം എന്നാണ്.
വീട്ടിലെ ഭാര്യമാരോട്, പെങ്ങന്മാരോട്, പെണ്മക്കളോട് നിങ്ങള്‍ ചോദിച്ചു നോക്കണം ഇത്തരം അധിനിവേശങ്ങളെ കുറിച്ച്. ഉറപ്പിച്ചോളൂ.... ഒരു പെണ്ണ് പോലും ഇത്തരം അനുഭവങ്ങളില്‍ നിന്ന് ഒഴിവായിട്ടുണ്ടാകില്ല... !
നിങ്ങള്‍ സ്വയം തിരുത്താന്‍ തയാറാവാത്ത ഇടത്തോളം ഞങ്ങള്‍ ഇരകളായ് മാറിക്കൊണ്ടേ ഇരിക്കും. പക്ഷേ നിങ്ങളുടെ കുടുംബത്തില്‍ ഒരുവള്‍ ആക്രമിക്കപ്പെടും വരെ മാത്രമേ ആ അഹന്തയ്ക്ക് നീളമുള്ളൂ...!
(Honey B)